"അല്‍വദാഅ് മലയിടുക്കുകളിലൂടെയതാ ഞങ്ങള്‍ക്ക് മീതെ പൌര്‍ണമി ഉദയം ചെയ്തിരുക്കുന്നു! അല്ലാഹുവിലേക്കുള്ള വിളിയാളം നിലക്കാത്ത കാലമത്രയും ഞങ്ങളിതിന് നന്ദികാണിക്കാന്‍ ബാധ്യസ്ഥരത്രെ! ഞങ്ങളിലേക്ക് നിയുക്തരായവരേ! അങ്ങയുടെ കല്പനകള്‍ അനുസരിക്കപ്പെടുന്നതാണ്.!!''
ഏറെ സമ്പന്നരല്ലാതിരുന്നിട്ടും അന്‍സ്വാറുകള്‍ ഓരോരുത്തരും പ്രവാചകന്‍ തന്റെ അതിഥിയായെങ്കില്‍ എന്നാഗ്രഹിച്ചു. ഒട്ടകം അന്‍സ്വാറുകളുടെ കൊച്ചുവീടുകള്‍ക്കിടയിലൂടെ അടിവെച്ചുനീങ്ങിയപ്പോള്‍ ഓരോ വീട്ടുകാരും അതിന്റെ കടിഞ്ഞാണ്‍ പിടിച്ചുവലിച്ചുകൊണ്‍് പറഞ്ഞു. "ഞങ്ങള്‍ അഭയവും സംരക്ഷണവും നല്കാം. ഞങ്ങളുടെ കൂടെ താമസിക്കണം'' അതെല്ലാം അവിടുന്ന് സ്നേഹപൂര്‍വ്വം നിരസിച്ചു. അവിടുന്ന് പറഞ്ഞു: "ഒട്ടകത്തെ വിട്ടേക്കൂ. അതിന് കല്പന ലഭിച്ചിട്ടുണ്ട് '' ഒട്ടകം പിന്നേയും മുന്നോട്ടു നീങ്ങി . അത് ഇന്ന് മദീനാ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തെത്തിയപ്പോള്‍ മുട്ടുകുത്തി. അവിടെ റസൂല്‍(സ) ഇറങ്ങിയില്ല. ഒട്ടകം എഴുന്നേറ്റു വീണ്ടും അല്പം മുന്നോട്ടു നീങ്ങി തിരിഞ്ഞു ആദ്യത്തെസ്ഥലത്ത് മുട്ടുകുത്തി. അപ്പോള്‍ റസൂല്‍(സ) താഴേയിറങ്ങി. ഇത് നബി(സ)യുടെ അമ്മാവന്‍ നജ്ജാര്‍ ഗോത്രക്കാരുടെ സ്ഥലമായിരുന്നു. അല്ലാഹുവിന്റെ വിധിയനുസരിച്ച് തന്റെ അമ്മാവന്മാരുടെ സ്ഥലംതന്നെ തെരെഞ്ഞെടുത്തതില്‍ അവിടുന്ന് അതിയായി സന്തോഷിച്ചു. അന്‍സ്വാറുകള്‍ ഓരോരുത്തരും നബിതിരുമേനിയെ തങ്ങളുടെ കൊച്ചുവീടുകളിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്തുകൊണ്ടിരുന്നു. നബി(സ) 'ആരുടെ വീടാണ് ഏറ്റം അടുത്തുള്ളത്?. എന്നന്വേഷിച്ചപ്പോള്‍ അബൂഅയ്യൂബ് അല്‍അന്‍സ്വാരി പറഞ്ഞു: "എന്റേത് ദൈവദൂതരേ! ഇതാണ് എന്‍റെ വീട്. ഇതാണ് വാതില്‍ '' എന്നാല്‍ ചെന്ന് സ്ഥലം ശരിയാക്കൂ.
രണ്ടു നിലയുള്ള വീടായിരുന്നു അത്.അദ്ദേഹം നബി(സ്വ)യോട് ചോദിച്ചു:നബിയെ അങ്ങ് മുകളിലെ നിലയാണോ താഴത്തെ നിലയാണോ ഇഷ്ടപ്പെടുന്നത്?അങ്ങയുടെ മുകളില്‍ താമസിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു.അപ്പോള്‍ നബി(സ്വ):എനിക്കും എന്നെ സന്ദര്‍ശിക്കുന്നവര്‍ക്കും സൗകര്യം താഴത്തെ നിലയാണ്.അത് കാരണം അബൂ അയ്യൂബ് (റ)മുകളില്‍ തന്നെ താമസിച്ചു,പക്ഷെ മുകളിലേക്ക് കയറുമ്പോള്‍ നബിക്ക് ബുദ്ധിമുട്ടാകുമെന്നു കരുതി വളരെ പതുക്കെയാണ് കയറിയിരുന്നത്.നബിയുടെ റൂമിലേക്ക് വെള്ളം ആകുമോ എന്ന് പേടിച്ചു മുകളില്‍ ഒരു തുള്ളി വെള്ളം പോലും പോകാതെ ശ്രദ്ധിക്കുമായിരുന്നു.
നബിയുടെ ഒട്ടകം മുട്ട് കുത്തിയ സ്ഥലം ബനൂ നാജ്ജാറിലെ സഹ്ല്‍ ,സുഹൈല്‍ എന്നീ രണ്ടു അനാഥകളുടെതായിരുന്നു.പള്ളിയുണ്
ശേഷം മക്കയില്‍ ഉള്ള തന്‍റെ കുടുംബക്കാരെ കൊണ്ട് വരാനായി സൈദ് ബിന്‍ ഹാരിസയെയും അബൂ റാഫിഇനെയും
മദീനയിലെത്തിയതോടെ പലര്‍ക്കും രോഗം പിടിപെട്ടു.ഇതിനെ തുടര്‍ന്ന് നബി(സ്വ)അല്ലാഹുവോട് പ്രാര്‍ഥിച്ചു."അല്ലാഹുവേ ശൈബ ബിന്‍ റബിഅ, ഉത്ബ ബിന്റബീഅ, ഉമയ്യബിന്‍ ഖലഫ് എന്നിവരെ, നീ ശപിക്കേണമെ, അവരാണല്ലോ ഈ സാംക്രമിക രോഗമുള്ള നാട്ടിലേക്ക് ഞങ്ങളെ നാടുകടത്തിയത്''
"അല്ലാഹുവേ! മക്ക ഞങ്ങള്‍ക്ക് പ്രിയങ്കരമായത് പോലെയോ അതിനപ്പുറമോ മദീനയും ഞങ്ങള്‍ക്ക് നീ പ്രിയപ്പെട്ടതാക്കണേ. മദീനയെ നീ സുഖക്ഷേമകരമാക്കുകയും അവിടുത്തെ ഭക്ഷണത്തില്‍ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. ഇവിടുത്തെ രോഗം നീ ജുഹ്ഫ മരുഭൂമിയിലേക്ക് നീക്കണേ'.പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. പാറിപ്പറന്ന മുടിയുമായി ഒരു കറുത്ത പെണ്ണ്, മദീനയില്‍ നിന്നും പുറപ്പെട്ട് ജൂഹ്ഫയിലെ മഹ്യഅയില്‍ ചെന്നിറങ്ങുന്നതായി അവിടുത്തേക്ക് സ്വപ്നദര്‍ശനമുണ്ടായി. മദീനയില്‍നിന്നും രോഗം ജൂഹുഫയിലേക്ക് മാറുന്നതിന്റെ സൂചനയായിരുന്നു അത്. ഇതോടെ പ്രവാസിമുസ്ലിംകളുടെ ആ വിഷമം തീര്‍ന്നു.