സിറിയയിലേക്കുള്ള രണ്ടാം യാത്ര

മക്കയിലെ വര്‍ത്തക പ്രമുഖയായിരുന്നു ഖദീജ. തന്റെ ചരക്കു കൊണ്ട് പോയി കച്ചവടം ചെയ്യാന്‍ ഖദീജ ആളുകളെ എല്പിക്കുകായിരുന്നു.നബി(സ്വ) ക്ക് ഇരുപത്തഞ്ചു വയസ്സ് പ്രായമായപ്പോള്‍ അബൂത്വാലിബ് നബിയോട് ഖദീജയുടെ ചരക്കു ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു.അബൂ ത്വാലിബ്‌ ആ സമയത്ത് സാമ്പത്തികമായി വളരെ പ്രയാസത്തില്‍ ആയിരുന്നു.ഈ വിവരം അറിഞ്ഞ ഖദീജ തന്റെ ചരക്കുകള്‍ നബിയെ തന്നെ ഏല്പിക്കാന്‍ തീരുമാനിക്കുകയും മുമ്പ് നല്കിപോന്നിരുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം നല്‍കാമെന്നു വാഗ്ദാനവും ചെയ്തു.നബിയുടെ സത്യസന്ധത ,സ്വഭാവം എന്നിവ ഖദീജ മനസ്സിലാക്കുകയും നബിയെ അവിടത്തുകാര്‍ അല്‍ അമീന്‍ (സത്യാ സന്ധന്‍) എന്ന പേരില്‍ വിളിക്കുന്നത്‌ അറിയുകയും ചെയ്തിരുന്നു.നബിയോട് കൂടെ ഖദീജയുടെ സേവകനായ മൈസറത്തിനെയും പറഞ്ഞയച്ചു.യാത്രാ മദ്ധ്യേ ശക്തമായ ചൂടും കാറ്റും വരുമ്പോള്‍ രണ്ടു മാലാഖമാര്‍ വന്നു നബിക്ക് തണലിട്ടു കൊടുക്കുന്നത് മൈസറത്ത് ശ്രദ്ധിച്ചിരുന്നു.ഇടയ്ക്കു അവര്‍ ബുസ്റയില്‍ ഒരു മരത്തണലില്‍ തമ്പടിച്ചപ്പോള്‍ നസ്തൂറ എന്ന പുരോഹിതന്‍ വന്നു "ഈ മരത്തണലില്‍ വിശ്രമിക്കുന്നത് തീര്‍ച്ചയായും ഒരു നബിയാണെന്ന്" പറഞ്ഞു.ആ കച്ചവടത്തില്‍ നബി (സ്വ) വമ്പിച്ച ലാഭമാണ് നേടിയത്.അതില്‍ സന്തുഷ്ടയായ ഖദീജ വാഗ്ദാനം ചെയ്ത പോലെ പ്രതിഫലം നബിക്ക് നല്‍കുകയും ചെയ്തു.